വഹീദ - ഒരു പകയുടെ കഥ ( എപ്പിസോഡ് 4 )

അടുത്തുള്ള റൂമില്‍ ഉള്ളവരും നാട്ടുകാരും ചേര്‍ന്ന് വാതില്‍ ചവിട്ടി പോളിച്ച് മുറിക്കകത്ത് എത്തുമ്പോഴേക്കും അയാള്‍ പൂര്‍ണ്ണമായി കത്തി തീര്‍ന്നിരുന്നു. ഫയര്‍ഫോര്‍സും പോലീസും എത്തി വിദഗ്ത പരിശോദന നടത്തിയെങ്കിലും തെളിവായി ഒന്നും കണ്ടെത്താനായില്ല.

മനുഷ്യ ശരീരം കത്തി ഉണ്ടായ ആ പുകക്കുള്ളിലൂടെ വെളുത്തു നല്ല നീളം ഉള്ള ഒരു മനുഷ്യന്‍ ആ മുറിയിലേക്ക് കടന്നു. അയാളുടെ മുഖത്തിന്‍റെ ഭൂരിഭാഗവും മീശയും, താടിയുമാല്‍ മൂടപ്പെട്ടിരുന്നു. വിറങ്ങലിച്ചു നിന്നിരുന്നു ഒരു കൂട്ടം ആളുകള്‍ക്കിടയിലൂടെ ഒരു ഭാവമാറ്റവുമില്ലാതെ ആ മനുഷ്യന്‍ നടന്ന് കത്തിയ ശരീരത്തിനടുത്തെത്തി.

കത്തിയെരിഞ്ഞ ആ ശരീരത്തിലെ ഇടതു കണ്ണിനു മാത്രം ഒന്നും സംഭവിച്ചിട്ടില്ല. അയാള്‍ ആ ഇടതു കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി. ഏതോ ഒരു അതൃശ്യ ശക്തിയുടെ ഭാവമെന്നോണം, ആരോ അയാളെ ആ കണ്ണിലെ തീഷ്ണതയുടെ ആഴങ്ങളിലേക്ക് വലിച്ചിടുന്ന പ്രതീതി.

അയാളുടെ ചുറ്റുമുള്ള ജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും മെല്ലെ മാഞ്ഞു പോവാന്‍ തുടങ്ങി. ആ മുറിയുടെ മേല്‍ക്കൂരകളും ചുമരുകളും അഗ്നിയാല്‍ മൂടപ്പെട്ടു. എങ്ങും കറുപ്പ് നിറത്തിലുള്ള പുക. പക്ഷെ ആ മുറിയിലെ ഗന്ധം അവനു സുപരിചിതം ആണ്.

"വഹീത!!!". വിറങ്ങലിച്ച നാക്കുകൊണ്ട് അയാള്‍ പറഞ്ഞു.
പറഞ്ഞു തീരുന്നതിനു മുന്നേ അയാളുടെ മുന്നില്‍ ആയി അവള്‍ പ്രത്യക്ഷ ആയി കഴിഞ്ഞിരുന്നു.

"അനന്ദേട്ടാ... എന്നെ എന്തിനാ കൊന്നു കളഞ്ഞേ...നമ്മള്‍ ഒരുമിച്ചുള്ള ആ ജീവിതത്തിനു വേണ്ടി കാത്തിരുന്ന എന്നോട് എന്തിനാ ഈ ചതി ചെയ്തത് അനന്ദേട്ടാ...പറയ്‌..." അവള്‍ അയാളുടെ ഷര്‍ട്ടിന് കുത്തിപ്പിടിച്ചു ചോദിച്ചു.

അയാൾ പേടിച്ചു പിന്നോട്ട് തെന്നിമാറി.

"നിങ്ങൾ കൊല്ലപ്പെട്ട ആളുടെ ആരെങ്കിലും ആണോ? " മുന്നിൽ നിന്ന പോലീസുകാരൻ അയാളോട് ചോദിച്ചു.

ഒരുനിമിഷം പരുങ്ങലിച്ചതു നിന്ന അയാൾ പറഞ്ഞു.

"എൻ്റെ സുഹൃത്ത് ആണ് "

"ഹും... ഇദ്ദേഹത്തിന് ശത്രുക്കൾ ആരെങ്കിലും?"

"അങ്ങനെ  ആരും ഉണ്ടായിരുന്നതായി അറിയില്ല സാർ..."

"ശെരി, നിങ്ങളെ ഇനിയും വിളിപ്പിക്കേണ്ടി വരും..."

അയാൾ ഒന്നും മിണ്ടാതെ മെല്ലെ പുറത്തേക്കു നടന്നു...

തുടരും...

Comments

Popular posts from this blog

ഹര്‍ത്താല്‍ ദിനത്തിലെ ബലിയാടു

മദ്രാസ് മെയിൽ 3 AM - Episode 1

വെളിച്ചത്തിനു പുറകെ ഓടിയവർ