അവന്റെ സംസാരം എന്റെ മനോനില തന്നെ തെറ്റിച്ചു. ഭയം എന്നെ വരിഞ്ഞു മുറുക്കി. പെട്ടിയിൽ സൂക്ഷിച്ചത് അവന്റെ മുത്തച്ഛന്റെ മുടിയും നഖങ്ങളും ആയിരുന്നു. ഒരു പ്രത്യേക കുപ്പിയിൽ ആണ്. അവൻ വലിയ ഒരു നിലയിൽ എത്തണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മുത്തച്ഛൻ ആണ്. എന്നാൽ വാർദ്ധക്യം അദ്ദേഹത്തിന്റെ ജീവൻ കവർന്നു. മരിക്കുന്നതിന് മുന്നേ മുത്തച്ഛൻ ലൂക്കിന് കൊടുത്തതാണ് ആ പെട്ടി. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി പെട്ടി തുറന്നു വെച്ച് ആണ് ലൂക്ക് ഉറങ്ങാൻ കിടന്നിരുന്നത്. രാത്രി മൂന്നു മണി ആവുന്നതോടെ അവന്റെ ശരീരം ഗാഢ നിദ്രയിലേക്ക് തെന്നി വീഴും. മുത്തച്ഛൻ അപ്പോഴേക്കും എത്തും. ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആത്മാവിനു ബോധം വരും, മുത്തച്ഛനുമായി സംസാരിക്കും. മുത്തച്ഛൻ ലൂക്കിന് കൊടുത്ത അറിവ് ഇതായിരുന്നു. ഈ ലോകത്തു നിലനിൽക്കുന്ന തരങ്കങ്ങളിൽ വളരെ ചെറിയ ഒരു ഭാഗം മാത്രമേ മനുഷ്യന് അറിയാൻ സാധിക്കുന്നതായുള്ളു. അത് ശബ്ദം ആയാലും, പ്രകാശം ആയാലും, സ്പർശനം ആയാലും, ഗന്ധം ആയാലും, രുചി ആയാലും. മനുഷ്യ ശരീരം രൂപകൽപ്പന ചെയ്തത് അങ്ങനെ ആണ്. പല മൃഗങ്ങൾക്കും, ഇതിൽ കൂടുതൽ തരംഗങ്ങൾ തിരിച്ചറിയാൻ ഉള്ള കഴിവുകൾ ഉണ്ട്. പ്രേത കഥകളിൽ കാണുന്ന ...
മണിലാൽ ബുക്ക് എഴുതാനോ? ഇതെന്തോ ഉടായിപ്പ് ആണല്ലോ. അവനു അങ്ങനെ ഉള്ള കഴിവൊക്കെ ഉണ്ടോ? എല്ലാവർക്കും സംശയമായി. എന്തേലും പൊട്ടത്തരം എഴുതി വെച്ചീണ്ടാവും ഇതിൽ. എന്നാൽ ആദ്യ പേജ് വായിച്ചപ്പോൾ തന്നെ അവരുടെ സംശയങ്ങൾ എല്ലാം മാറാൻ തുടങ്ങി. അതിൽ ഇങ്ങനെ എഴിതിയിരുന്നു... "ഓരോ വ്യക്തിക്കും രണ്ട് ജീവിതങ്ങൾ ഉണ്ട്. ഒന്ന് എല്ലാവരും അറിയുന്ന ജീവിതം. മറ്റൊന്ന് അവനു മാത്രം അറിയാവുന്ന നിഗൂഢമായ ജീവിതം. ഇതൊരു യാത്ര വിവരണം ആണ്. എന്നാൽ അതിലുപരി എന്റെ ജീവിതം മാറ്റി മറിച്ച പലതും ഇതിൽ ഉണ്ട്. എന്റെ ആത്മകഥ ആയി ഈ പുസ്തകത്തെ കാണാം. എന്നാൽ ജീവിതത്തിന്റെ മുഴുവനും ഇതിൽ കാണാൻ കഴിയില്ല. ഓരോ മനുഷ്യനും സ്വയം തിരിച്ചറിവുണ്ടാകുന്ന ഒരു നിമിഷം വന്നെത്തും. എന്തിനാണ് നമ്മൾ ഓരോരുത്തരും ഈ ഭൂമിയിൽ ജനിച്ചത്. അത് സ്വയം മനസ്സിലാവുന്ന നിമിഷം. ഓരോ മനുഷ്യനുംഒരുപാട് ദൗത്യങ്ങൾ ഉണ്ട് ഈ ഭൂമിയിൽ നിറവേറ്റാൻ ആയിട്ട്. ജനിച്ച കാലം മുതൽ, ഓരോരുത്തരുടെയും മുട്ടിനു അടിയിലും, കാലിനടിയിലും, ഓടിക്കുന്ന വാഹനത്തിനു അടിയിലും പെട്ട് ഇഹലോകം വെടിയേണ്ടി വരുന്ന ഒന്നും അറിയാത്ത ഉറുമ്പുകൾ മുതൽ, രക്തമൂറ്റിക്കുടിക്കാൻ വന്നു അടി കൊണ്ട് ചാവുന്ന കൊതുകുകൾ മുതൽ, എന്റെ ബക...
"ഡേയ് എണീക്ക്. കല്ലായി എത്തി." ശ്യാം എല്ലാരേയും വിളിച്ചുണർത്തി. "മണി ഒടുക്കത്തെ ഉറക്കം ആണല്ലോ. വിളിച്ചിട്ട് എണീക്കണില്ല". "മണീന്റെ കാര്യം നോക്കണ്ട. ട്രെയിൻ അവനു സ്വന്തം വീട് പോലെയാ. കറക്റ്റ് കോഴിക്കോട് എത്തുമ്പോ അവൻ എണീക്കും." അമിത്ത് പാതി ഉറക്കത്തിൽ പറഞ്ഞു. ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അഞ്ചാം പ്ലാറ്റ്ഫോമിൽ ചെന്ന് നിന്നു. അപ്പോഴേക്കും ബോഗിയിൽ അവരുടെ ബഹളം തുടങ്ങിയിരുന്നു. മണിലാൽ എണീക്കുന്നില്ല. അവന്റെ ശരീരം ചുട്ടു പൊള്ളുന്നു. ബോധം നശിച്ച രീതിയിൽ അവൻ നിദ്രയിൽ തന്നെ തുടരുകയാണ്. എന്താണ് പറ്റിയതെന്ന് ആർക്കും വ്യതമായില്ല. ആൾക്കാർ ചുറ്റുമായി കൂടി. അവർ എല്ലാവരും ചേർന്ന് പെട്ടെന്ന് തന്നെ അടുത്തുള്ള PVS ഹോസ്പിറ്റലിൽ എത്തിച്ചു. ഡോക്ടർമാർ മാറി മാറി പരിശോദിച്ചു. സീനിയർ ഡോക്ടർ വന്നു. എന്താണ് പറ്റിയതെന്ന് ആർക്കും പറയാൻ സാധിക്കുന്നില്ല. അവയവങ്ങൾക്കോ, ശരീരത്തിന്റെ പ്രവർത്തങ്ങൾക്കോ ഒരു കുഴപ്പവും കാണുന്നില്ല. ഹൃദയമിടിപ്പ് കൂടിയിട്ടുണ്ട്, നല്ല ചൂടും ഉണ്ട്. മണിലാലിന്റെ വീട്ടിൽ കാര്യം അറിയിച്ചു. അവർ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി. മെഡിക്കൽ കോളേജിലേക്കോ മിംസിലേക്കോ ...
Comments
Post a Comment