Posts

വഹീദ - ഒരു പകയുടെ കഥ ( എപ്പിസോഡ് 4 )

അടുത്തുള്ള റൂമില്‍ ഉള്ളവരും നാട്ടുകാരും ചേര്‍ന്ന് വാതില്‍ ചവിട്ടി പോളിച്ച് മുറിക്കകത്ത് എത്തുമ്പോഴേക്കും അയാള്‍ പൂര്‍ണ്ണമായി കത്തി തീര്‍ന്നിരുന്നു. ഫയര്‍ഫോര്‍സും പോലീസും എത്തി വിദഗ്ത പരിശോദന നടത്തിയെങ്കിലും തെളിവായി ഒന്നും കണ്ടെത്താനായില്ല. മനുഷ്യ ശരീരം കത്തി ഉണ്ടായ ആ പുകക്കുള്ളിലൂടെ വെളുത്തു നല്ല നീളം ഉള്ള ഒരു മനുഷ്യന്‍ ആ മുറിയിലേക്ക് കടന്നു. അയാളുടെ മുഖത്തിന്‍റെ ഭൂരിഭാഗവും മീശയും, താടിയുമാല്‍ മൂടപ്പെട്ടിരുന്നു. വിറങ്ങലിച്ചു നിന്നിരുന്നു ഒരു കൂട്ടം ആളുകള്‍ക്കിടയിലൂടെ ഒരു ഭാവമാറ്റവുമില്ലാതെ ആ മനുഷ്യന്‍ നടന്ന് കത്തിയ ശരീരത്തിനടുത്തെത്തി. കത്തിയെരിഞ്ഞ ആ ശരീരത്തിലെ ഇടതു കണ്ണിനു മാത്രം ഒന്നും സംഭവിച്ചിട്ടില്ല. അയാള്‍ ആ ഇടതു കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി. ഏതോ ഒരു അതൃശ്യ ശക്തിയുടെ ഭാവമെന്നോണം, ആരോ അയാളെ ആ കണ്ണിലെ തീഷ്ണതയുടെ ആഴങ്ങളിലേക്ക് വലിച്ചിടുന്ന പ്രതീതി. അയാളുടെ ചുറ്റുമുള്ള ജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും മെല്ലെ മാഞ്ഞു പോവാന്‍ തുടങ്ങി. ആ മുറിയുടെ മേല്‍ക്കൂരകളും ചുമരുകളും അഗ്നിയാല്‍ മൂടപ്പെട്ടു. എങ്ങും കറുപ്പ് നിറത്തിലുള്ള പുക. പക്ഷെ ആ മുറിയിലെ ഗന്ധം അവനു സുപരിചിതം ആണ്. "വഹീത!...

വഹീദ - ഒരു പകയുടെ കഥ (എപ്പിസോഡ് 2)

പുറത്തു നിന്നുള്ള വെളിച്ചം ആ മുറിയില്‍ എത്തിച്ചിരുന്ന രണ്ടു ജനാലകളിലൂടെയും നോക്കുമ്പോള്‍ പുറത്ത് ആകാശത്ത് ഇരുട്ട് മൂടാന്‍ തുടങ്ങുന്നത് കാണാമായിരുന്നു. സൂര്യനെ മറച്ചു കൊണ്ട് കാര്‍മേഘങ്ങള്‍ ആകാശം നിറയെ പടര്‍ന്നു പിടിച്ചു. നിലത്തു വീണു കിടക്കുന്ന അയാളുടെ മുന്നിലേക്ക് ഒരു നിഴല്‍ മെല്ലെ അടുത്തു വന്നു. പേടി കൊണ്ട് വിറങ്ങലിച്ചു നിന്ന അയാള്‍ക്ക് നാവു ചലിപ്പിക്കാന്‍ പോലും സാധിക്കുന്നില്ലായിരുന്നു. എങ്കിലും, അയാള്‍ തന്‍റെ ശ്വാസകോശത്തിലെ വായു എല്ലാം ഉപയോഗിച്ച്  എന്തോ പറയാന്‍ തുടങ്ങി. "പണത്തിനു വേണ്ടി ചെയ്തു പോ..." പറഞ്ഞു പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ അവന്‍റെ മുന്നില്‍ ആ രൂപം ദൃശ്യമായിരുന്നു. നീല നിറമുള്ള സുന്തരമായ കണ്ണുകളും, കറുപ്പും സ്വര്‍ണ്ണ നിറവും കലര്‍ന്ന മുടിയും ആയ ഒരു സുന്ദരി പെണ്‍കുട്ടി. അവളുടെ ഇടതു വശത്തിനു മാത്രം ആയിരുന്നു ഈ വര്‍ണ്ണനകള്‍ ബാധകം. അവളുടെ വലതു ഭാഗത്തേക്ക്  അവന്‍റെ കണ്ണുകള്‍ ചലിക്കും തോറും ശരീരത്തിലെ ഓരോ ഞരമ്പുകളും വലിഞ്ഞു മുറുകുന്നതായി അവനു അനുഭവപ്പെട്ടു. തീ പൊള്ളലേറ്റ് പാതി വെന്ത മുഖം. ആ ഭാഗത്തെ ആസ്തികളും പൊട്ടിയിട്ടുണ്ട്. അവള്‍ അവനെ തന്നെ നോക്കി നിന്നു....

വഹീദ - ഒരു പകയുടെ കഥ (എപ്പിസോഡ് 1)

നഗര മധ്യത്തിലൂടെ കുതിച്ചുപായുന്ന ആംബുലൻസിന്റെ ശബ്ദം കേട്ടാണ്അയാൾ ഉണർന്നത്. പാതി ബോധത്തിൽ കട്ടിലിനരികിൽ ഉള്ള മേശയുടെ മുകളിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് അയാൾ സമയം നോക്കി. പുലർച്ചെ 4 മണി കഴിഞ്ഞിരുന്നു. തലേന്ന് രാത്രി സെറ്റ് ചെയ്ത അലാറം ഓൺ ആവാൻ ഇനി 30  മിനിറ്റ് കൂടിയേ ഉള്ളു. ഇനിയും കിടന്നാൽ സമയത്തു എണീക്കാൻ പറ്റില്ലെന്നതുകൊണ്ട് തന്നെ അയാൾ എണീറ്റ് കുളിമുറി ലക്ഷ്യമാക്കി നടന്നു. വെളുത്ത നിറവും, കട്ടി മീശയും ഉള്ള മുപ്പതിനോട് പ്രായം തോന്നിക്കുന്ന ഒരാൾ. നല്ല ഉയരവും അതിനൊത്ത തടിയും ഉണ്ടായിരുന്നു അയാൾക്ക്. മുറിയുടെ ജനാലകൾക്കിടയിലൂടെ താഴെയായി മെയിൻ റോഡ് കാണാമായിരുന്നു. അതൊരു ഫ്ലാറ്റ് ആണ്. സൂര്യ വെളിച്ചം എങ്ങും പരന്നു. ഷർട്ട്, പാന്റ്, ഷൂ എല്ലാം ധരിച്ചു അയാൾ എങ്ങോട്ടോ പോവാൻ ഒരുങ്ങുകയാണ്. നല്ല ശരീര പ്രകൃതി ആയതുകൊണ്ടാവാം ഇട്ടിരിക്കുന്ന വേഷം നന്നായി ചേരുന്നുണ്ട്. അവിടെ അയാൾ മാത്രമേ താമസിക്കുന്നുള്ളു എന്ന് വ്യക്തമായിരുന്നു. ഫ്രിഡ്ജ് തുറന്നു കോഴിമുട്ടയും, ബ്രെഡും എടുത്ത് അയാൾ അടുക്കളയിലേക്ക് നീങ്ങി. അപ്പോഴാണ് മേശപ്പുറത്തു നിന്നും മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്. അടുക്കളയിൽ നിന്നു...

ഇറച്ചിക്കോഴികൾ

പൊട്ടിച്ചിരികൾ നിറഞ്ഞു നിന്ന ആ മുറിയിൽ നിന്നും രണ്ടു ഗ്ലാസ്സുകൾ പരസ്പരം മുട്ടി. ചിയേർസ് !!! ആ ഗ്ലാസ്സുകൾ  പിടിച്ച കൈകൾ 16  വയസ്സിനോട് അടുത്തു  പ്രായം തോന്നിക്കുന്ന ഒരു പയ്യനും വെള്ള ഷർട്ട് ധരിച്ചു 50 കഴിഞ്ഞ ഒരു രാഷ്ട്രീയ നേതാവിന്റേതുമാണ്. എന്തോ ഒരു സന്തോഷ നിമിഷത്തിന്റെ ആഘോഷമാണ് അത്. ഇതേസമയം 5  കിലോമീറ്റർ അകലെ, ചോരയിൽ കുളിച്ച ഒരു കൈ നിലത്തു നിന്നും അല്പം ഉയർത്തി ആ യുവാവ് ജീവനു വേണ്ടി യാചിക്കുകയാണ്. അവന്റെഉള്ളിൽ  ഇപ്പോൾ ദേഷ്യവും, പകയും അല്ല. അതെല്ലാം എപ്പഴോ ചുവന്ന നിറമുള്ള ദ്രാവകമായി ഒലിച്ചു പോയിരുന്നു. പാർട്ടി മുദ്രാവാക്യം അല്ല അവന്റെ നാവുകളിൽ വരുന്നത്. മറിച്ചു അവന്റെ ആത്മാവിനോട് അവനുള്ള കടപ്പാടുകൾ ആയിരുന്നു. ആ ആത്മാവിനെ അവന്റെ ശരീരത്തിൽ നിന്നും പറഞ്ഞു വിടാൻ അവനു ആവുന്നില്ല. ആ വേദന അവനെക്കൊണ്ട് സഹിക്കാൻ കഴിയുന്നില്ല. ആദ്യമായി വാളെടുപ്പിച്ച അവന്റെ നേതാവ് പതിനാറു ഡിഗ്രി താപനിലയുള്ള  മുറിയിൽ ഭാര്യയെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നു. ആ രാത്രിയുടെ പവിത്രത നഷ്ടപ്പെടാതിരിക്കാൻ അയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്തുവെച്ചിരിക്കുകയാണ്. ഇതേസമയം ഒരു കൊച്ചു...

ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ

പാടില്ലെന്നു പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ച മനസ്സാക്ഷിയെ പിഴുതെറിഞ്ഞു, ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ. എന്നെ ഉപദേശിച്ച നികൃഷ്ട ജന്മങ്ങളുടെ വാക്കുകൾ കാറ്റിൽ പറത്തി, ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ. എന്റെ കള്ളം കണ്ടുപിടിച്ചവനെ പൊന്നു കൊണ്ട് മൂടി,  ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ. ഒടുവിൽ എനിക്കെതിരായ് തിരിഞ്ഞവനെ തല്ലിയും, കൊന്നും, ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ. ഒരു നേരത്തെ അന്നത്തിനായ് കരഞ്ഞവന്റെ വിശപ്പകറ്റാൻ എന്നെ ഏൽപ്പിച്ച ചാക്കുകൾ മറിച്ചു ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ. മണ്ണെടുക്കാതെ, പുഴുവരിക്കാതെ, ശാപങ്ങളേറ്റ, ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ. #RIP_Madhu -ശ്യാംലാൽ

വീണ്ടും മുളച്ചിടും

വെട്ടി മുറിച്ചൊരാ വേരിൻ തരിമ്പിൽ നിന്നുറ്റി വീണാ വൊരിറ്റു നീരിൻ തണുപ്പു പറ്റിയൊരു പുതു  പൊൻ വിത്തു മുളച്ചു മൊട്ടിട്ടു പൂവായ് തൻ കായിട്ടു കുറ്റിയുറപ്പുള്ള മട്ട...

ഒരു ഇന്ത്യൻ പൗരൻ

ഇന്ത്യൻ നീതി ന്യായ വ്യവസ്ഥക്ക്  ചെറിയൊരു മാറ്റം അനിവാര്യമാണെന്നാണ് എന്റെ അഭിപ്രായം "ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്" എ...